Psalms 146

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവയെ സ്തുതിക്കുവിൻ;
എൻ മനമേ, യഹോവയെ സ്തുതിക്കുക.
2ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും;
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.

3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്;

സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു;
അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

5യാക്കോബിന്റെ ദൈവം സഹായമായി

തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6അവൻ ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സകലവും ഉണ്ടാക്കി;
അവൻ എന്നേക്കും വിശ്വസ്തനായിരിക്കുന്നു.

7പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;

വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു;
യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.
8യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു;
യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9യഹോവ പരദേശികളെ പരിപാലിക്കുന്നു;

അവൻ അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
യഹോവ എന്നേക്കും വാഴും;
സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ.
യഹോവയെ സ്തുതിക്കുവിൻ.
10

Copyright information for MalULB